കഴിഞ്ഞ ദശ
കത്തിന്റെ പകുതി വരെയും മലയാളത്തിൽ നിരവധി ആഴ്ചപതിപ്പുകൾ സജീവമായി ഉണ്ടായിരുന്നു. ശരാശരി മലയാളിയുടെ ചിലവ് കുറഞ്ഞ വിനോദോപാദികൾ ആയിരുന്നു പ്രധാനമായും മധ്യ കേരളത്തിൽ നിന്നും പ്രസിദ്ധീകൃതമായിരുന്ന ഈ വാരികകൾ. എന്നാൽ മാറിയ അഭിരുചികളും, വേഗാന്തര കാലത്തിന്റെ പുതിയ എന്റർടൈൻമെന്റ് അവെന്യൂ കളും ഇവയെ പതിയെ മലയാളിയുടെ ഓർമകളിലെ രജതരേഖകൾ മാത്രമാക്കി മാറ്റി. പഴയകാല വാരികളിൽ ഒരെണ്ണം മാത്രമാണ് ഇപ്പോൾ അവശേഷിക്കുന്നത് എന്നാണ് അറിവ്. ഇപ്പോൾ എന്തിനാണ് ഇതെല്ലാം പറഞ്ഞത് എന്നല്ലേ?
കോട്ടയം വാരികകളിൽ (അവയുടെ പ്രതാപകാലത്ത് ) അവസാന പേജുകൾ കയ്യടിക്കിയിരുന്ന ഒന്നായിരുന്നു അര പേജോളം വരുന്ന കാർട്ടൂൺ സ്ട്രിപ്പുകളും, ഫലിതം ബിന്ദുക്കൾ എന്നോ മറ്റോ പേരിലുള്ള നുറുങ്ങു നർമ്മ പങ്ക്തികളും. ഭാര്യ - ഭർത്താക്കന്മാർ തമ്മിലുള്ള തർക്കങ്ങളും, ഇണക്കങ്ങളും ഏല്ലാം തമാശ രൂപേണ അവതരിപ്പിക്കുന്നതാ യിരുന്നു ഇവയിൽ പലതിന്റെയും പ്രധാന 'content '. ഭാര്യയെ പേടിയുള്ള ഭർത്താവ്, പൊങ്ങച്ചക്കാരിയായ ഭാര്യ, ഇങ്ങനെ ദാമ്പത്യ ജീവിത ഫലിതങ്ങൾക്ക് സാധ്യതകളുള്ള ടെമ്പ്ലേറ്റ് ആയിരുന്നു ഇവയിൽ മിക്കതിനും. വിനോദ് കണ്ണത്തിന്റെ സൗമിനി സുകേശം ഇത്തരത്തിലുള്ള കുറിപ്പുകളുടെ പുസ്തകരൂപമാണ്. സൗമിനിയുടെയും സുകേഷന്റെയും ജീവിതത്തിലെ ഇണക്കങ്ങളുടെയും പിണക്കങ്ങളുടെയും നർമ്മ നുറുങ്ങുകളാണ് ഈ പുസ്തകം. ഒന്നോ -ഒന്നര പുറങ്ങളോ മാത്രം നീളമുള്ള ചെറിയ ചെറിയ സന്ദർഭങ്ങളുടെ തമാശ രൂപേണയുള്ള അവതരണം.
കവർ ആകർഷകമാണ്, ഇൻസ്റ്റാ റീലുകളിലും നിറഞ്ഞു നിന്നിരുന്നു. അങ്ങനെയാണ് പുസ്തകം വാങ്ങുന്നത്.
വായനയിലേക്ക് വരുമ്പോൾ, വളരെ സബ്ജെക്റ്റീവ് ആണ് ഈ പുസ്തകത്തിന്റെ ആസ്വാദന തലം എന്നെനിക്ക് തോന്നുന്നു. സജീവ് ഇടത്താടനെ പോലെയോ, ദീപു പ്രദീപിനെ പോലെയോ, മോനി കെ വിനോദ് നെ പോലെയോ ഭാഷ കൊണ്ടോ എഴുത്തു കൊണ്ടോ നർമ്മം സൃഷ്ടിക്കാൻ എഴുത്തുകാരൻ ശ്രമിച്ചിട്ടുണ്ട് എന്ന് തോന്നുന്നില്ല. സന്ദർഭങ്ങളിലൂടെ തമാശ സൃഷ്ടിക്കാനാണ് ഇവിടെ ശ്രമം.
തൊണ്ണൂറുകളിൽ ഒക്കെയും വളരെ ജനപ്രിയമായിരുന്ന നർമ്മ സന്ദർഭങ്ങളാണ് ഇവയിൽ മിക്ക കുറിപ്പുകൾക്കും. (ഇംഗ്ലീഷ് സംസാരിക്കുവാനുള്ള വിഷമം മൂലമുള്ള തമാശകൾ -"ഹസ്ബൻഡ് ഡ്യൂട്ടി വിത്ത് സുലോചന, ഹിയർ പുട്ട്...", ന്യൂസ് റിപ്പോർട്ട് വായിക്കുമ്പോൾ ഉള്ള തമാശകൾ -ഭർത്താവ് വാർത്ത വായിക്കുന്നു, അതിൽ ഒരു സ്ത്രീയുടെ പേരു കേൾക്കുന്നു, ഭാര്യ വന്നു ദോശത്തവി കൊണ്ട് അടിക്കാനോങ്ങുന്നു, ... ഈ മട്ടിലുള്ളവ.., അത് പോലെ കിലോലിനി വഴക്കുവേണ്ട, മൃദുലാം ഭ രി, പോലുള്ള പേരുകൾ generate ചെയ്യുന്ന നർമ്മം ..).ഇവയൊക്കെയും രസകരമായി തോന്നുന്നെങ്കിൽ തീർച്ചയായും ഈ പുസ്തകം നിങ്ങൾക്കൊരു laugh riot അനുഭവം സമ്മാനിച്ചേക്കും..
So, happy reading.
-നിഖിലേഷ് മേനോൻ

















.jpeg)








